Tuesday, January 8, 2013

BREAKING NEWS !!! ചികാഗോയ്ക്ക് ക്നാനായ സഹായമെത്രാന്‍ !!! ?

മുത്തോലത്തിന്റെ കാപാലിക രാഷ്ട്രീയ സഭാ ഭരണത്തില്‍ നിന്ന് നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തിന് മോചനമേകി ഒരു ക്നാനായ സഹായ മെത്രാനെ നല്‍കാന്‍ സീറോ മലബാര്‍ സിനഡ്  കാക്കനാട്ട്  തീരുമാനിച്ചിരിക്കുന്നു.  പരിശുദ്ധാല്‍മാവിന്റെ വരപ്രസാദം ഇല്ലാത്ത ഒരു വൈദീകന് ഒരിക്കലും തന്‍റെ ജനത്തെ നയിക്കാന്‍ അനുവതിക്കില്ല എന്ന് സഭാ മാതാവ് കാക്കനാട്ട് അഭിവന്ദ്യ തിരുമേനിമാര്‍ക്ക് വെളിപ്പെടുത്തി. ക്നാനായ സമൂഹത്തിന്‍റെ ആരാച്ചാരാകാന്‍ വെമ്പുന്ന മുത്തോലത്തിന്റെ പേര് ഒരിക്കലും  പരാമര്‍ശിക്കപ്പെട്ടില്ല എന്നുമാത്രമല്ല നിലവില്‍ അമേരിക്കയില്‍ തന്നെ സേവനം അനുഷ്ടിക്കുന്ന ഒരു ആധരണീയനായ വൈദീകന്റെയും  മുന്‍പ് അമേരിക്കയില്‍ സേവനം അനുഷ്ടിച്ച്  കോട്ടയത്ത്‌ ഇപ്പോള്‍ ക്നാനായ സമൂഹത്തിന്‍റെ അഭിമാനമായ ഇന്ന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥാപനത്തിന്‍റെ തലവനായി  സ്തുത്യര്‍ഹമായ  സേവനം  ചെയിതു കൊണ്ടിരിക്കുന്ന ഒരു   വൈദീകന്‍റെയും പേരുകള്‍ ശുപാര്‍ശ ചെയിതതായി അറിയുന്നു.  

അമേരിക്കന്‍  ക്നാനായ സമൂഹത്തിന് കിട്ടുന്ന ഒരു പുതിയ നേതൃത്വതിലൂടെ  കഴിഞ്ഞ കാലമാത്രെയും ഉണ്ടായ ഇരുണ്ട കാലഗട്ടത്തില്‍ നിന്ന് നമുക്ക് മോചനമുണ്ടായി നന്മ കൈവരട്ടെയെന്നു ചിക്കാഗോ ക്നാ ആല്‍മാര്തമായി  ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ക്നാനായ ജനതയ്ക്ക് തങ്ങളുടെ പാരമ്പര്യത്തിലും പൈതൃകത്തിലും അധിഷ്ടിതമായ ഒരു സഭാ സംവിതാനം ഉണ്ടാകും വരെ തങ്ങളുടെ പരമ്പരാഗതമായി അനുവര്‍ത്തിച്ചു പോരുന്ന കത്തോലിക്കാ വിശ്വാസ്സം പുലര്‍ത്തിക്കൊണ്ട് പോകുവാന്‍ അല്‍മായ സഭാ നേതൃത്വങ്ങള്‍ക്ക്‌ ഒരുപോലെ സ്വീകാര്യമായ ഒരു നല്ല ഫോര്‍മുല കൂടിയാലോചനകളിലൂടെ ഉണ്ടാക്കിയെടുക്കുവാനും സമുദായപരമായ മുന്നേറ്റം ക്നാനായ അസോസിയേഷന്‍ വഴി നിലനിര്‍ത്തി പരിപോഷിപ്പിക്കാനും സാധിക്കണം. ക്നാനായ സമൂഹത്തിന് സ്വയം ഭരണ അവകാശം കിട്ടും വരെ തന്‍റെ ജനത്തോട് കൂടെ നിന്ന് ഇന്ജോട് ഇഞ്ചു പൊരുതി നില്‍ക്കുവാന്‍ സാധിക്കണം. തന്റെ ജനത്തിന്റെ വികാര വിചാരങ്ങള്‍ അതുപോലെ ഒപ്പിയെടുത്ത് നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആല്‍മ നിര്‍വൃതിയാകട്ടെ പുതിയ ഇടയന്റെ ജീവിത നേട്ടം.
Rev. Fr. Thomas Animoottil 
Rev. Fr.Mathew Manakkatt 


ഒരു മെത്രാനച്ചനോ ചെങ്കോലോ കിരീടമോ അല്ല നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹം ആഗ്രഹിക്കുന്നതും തങ്ങള്‍ക്ക് വേണ്ടതും. തങ്ങളുടെ സ്വയം ഭരണത്തില്‍ കുറഞ്ഞ യാതൊന്നും  സ്വീകാര്യമല്ല എന്നും തങ്ങളുടെ പാരമ്പര്യത്തെയും പൈതൃകത്തെയും പുനര്‍നിര്‍വചിക്കാന്‍ ആരെയും അനുവതിക്കില്ലയെന്നും ചിക്കാഗോ ക്നാ ഇവിടെ സംശയമില്ലാത്തവിധം പ്രഗ്യാപിക്കുന്നു.

Monday, January 7, 2013

നുണ മാതൃഭാഷയായുള്ള ഒരു വൈദികനുണ്ട് നമ്മുടെ അമേരിക്കയില്‍


കുറ്റാന്വേഷണശാസ്ത്രത്തിലെ അടിസ്ഥാന സിദ്ധാന്തമാണ് എത്ര വിദഗ്ധനായ മോഷ്ടാവും കുറ്റവാളിയും താന്‍ ചെയ്യുന്ന കുറ്റകൃത്യത്തിന്റെ തെളിവിന്റെ എന്തെങ്കിലും അംശം നശിപ്പിക്കാതെ അവശേഷിപ്പിക്കും എന്നത്. ബുദ്ധിമാനായ കുറ്റാന്വേഷകന്‍ അത്തരം തുമ്പുകളില്‍ പിടിച്ചാണ് വിദഗ്ദ്ധമായി ആസൂത്രണം ചെയ്ത കൊലപാതകങ്ങള്‍ വരെ തെളിയിക്കുന്നത്.
നുണ മാതൃഭാഷയായുള്ള ഒരു വൈദികനുണ്ട് നമ്മുടെ അമേരിക്കയില്‍. പണ്ട് കെ. കരുണാകരനെക്കുറിച്ചു ആരോ പറഞ്ഞു അദ്ദേഹം വായ്‌ പൊളിക്കുന്നത് ഒന്നുകില്‍ “ഗുരുവായൂരപ്പാ” എന്ന് വിളിക്കാന്‍, അല്ലെങ്കില്‍ നുണ പറയാന്‍. കെ. കരുണാകരന്റെ ഒരു ക്നാനായ സഹോദരന്‍ അമേരിക്കയില്‍ ഉണ്ടെന്ന് പറയുമ്പോള്‍ അതാരാണെന്ന് ആര്‍ക്കും സംശയം തോന്നാന്‍ സാധ്യതയില്ല.
എത്ര ഭംഗ്യന്തരേണ നുണകള്‍ പറഞ്ഞുഫലിപ്പിച്ചാലും സത്യതിന്റെ കണിക അവശേഷിക്കുമല്ലോ. മുത്തോലത്തച്ചന്റെ കാര്യത്തില്‍, അത് ഒരു സ്നേഹിതനയച്ച ഇമെയില്‍ രൂപത്തിലാണ് പുറത്തു വന്നിരിക്കുന്നത്. പ്രസ്തുത ഇമെയിലിന്റെ ഉള്ളടക്കം ഇങ്ങനെ:
ഞാന്‍ സീറോമലബാര്‍ രൂപതയിലെയ്ക്ക് Incardinate ചെയ്യാന്‍ അപേക്ഷ കൊടുത്തു എന്നത് സത്യമാണ്. അതിന്റെ കാരണങ്ങള്‍:
1. ചിക്കാഗോ ബിഷപ്പു ക്നാനായ റീജിയണില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സേവനം ചെയ്യാന്‍ വൈദികര്‍ വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഇവിടത്തെ ക്നാനായ കത്തോലിക്കരെല്ലാം ചിക്കാഗോ സീറോമലബാര്‍ രൂപാതാംഗങ്ങള്‍ ആണ്, കോട്ടയം അതിരൂപതാംഗങ്ങള്‍ അല്ലഎന്നതാണ് ആ ആഗ്രഹത്തിന്റെ കാരണം.
2. അമേരിക്കയിലുള്ള ക്നാനായ വൈദികരില്‍ ഏറ്റവും പരിചയസമ്പന്നനായ വൈദികന്‍ എന്നതിന് പുറമേ ക്നാനായ റീജിയന്‍ കെട്ടിപ്പെടുത്തത് ഞാനാണല്ലോ.
3. ക്നാനായ റീജിയനെ തകര്‍ക്കുക എന്നാ ഉദ്ദേശത്തോടെ എന്നെ തിരിച്ചയക്കാനായി ശക്തമായ സമ്മര്‍ദ്ദം നിലവിലുണ്ട്.
4. എന്റെ കുടുംബവും ബന്ധുക്കളും എല്ലാം തന്നെ അമേരിക്കയിലാണ്. ആയതിനാല്‍ രണ്ടു പിതാക്കന്മാരുമായി ആലോചിച്ചതിനുശേഷമാണ് ഈ തീരുമാനം എടുത്തത്‌.

വാല്‍ക്കഷണം 

മൂലക്കാട്ട് പിതാവ് പറയുന്നതും മുതോലം പറയുന്നതും ഞങ്ങളുടെ കുടുമ്പക്കാരും ബന്തുക്കളും അമേരിക്കയിലാണ് മാത്രമല്ല ഒത്തിരി പണത്തിന്റെ സ്രോതസ്സും അവിടെത്തന്നെ. ആയതിനാല്‍ അമേരികായാണ് ഞങ്ങളുടെ കര്‍മ്മ ഭൂമി. ക്നാനായക്കാരുടെ പൈതൃകം സാങ്കല്‍പ്പീകതയാണ് എന്ന് വരുത്തി തീര്‍ത്തുകൊണ്ട് AD 345 മുതലുള്ളതെല്ലാം തങ്ങളുടെ സ്വന്തമെന്ന് വരുത്തിതീര്‍ക്കാന്‍ ആസൂത്രിതമായി സീറോ മലബാര്‍ ഹൈറാര്‍ക്കി ഇന്ന്‍ കുറ്റകരമായ ഗൂഡാലോചന നടത്തുമ്പോള്‍ അവരുടെ ആഗ്രഹം ഒരു ദിനം മുന്നേ നടത്തികൊടുക്കാന്‍ എന്തേ എത്ര തിടുക്കം. വൈദീക പഠന കാലം തൊട്ട് ക്രൂരനായ ഏകാധിപതിയെപ്പോലെ രാഷ്ട്രീയ കുടില തന്ത്രങ്ങളിലൂടെ ജീവിക്കുന്നത് തീര്‍ച്ചയായും മുത്തുവിന്റെ അമേരിക്കന്‍ നേട്ടങ്ങളുടെ തിളക്കം തന്നെ.ക്നാനായ റീജിയന്‍ കെട്ടിപ്പെടുത്തതിലൂടെ ലോക ക്നാനായ സമൂഹം ഇന്ന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനയും പീഡനവും മുത്തുവിന്റെ നേട്ടം തന്നെ. എല്ലാം ഞാന്‍ മാത്രമെന്നും എന്‍റെ സ്വന്തം നേട്ടമെന്നും വീരവാതം പറയുമ്പോള്‍ പാവം കുഞ്ഞാടുകള്‍ വിശ്വാസ്സ തിമിരം ബാധിച്ച് നടക്കുന്നു. തന്‍റെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി പാവം ജനത്തിന് മേല്‍ ക്നാനായ വികാരം ആളിക്കത്തിച്ച് ചിക്കാഗോ ബിഷപ്പ് ഹൌസിലെ അച്ചന്മാരെ ക്നാനായ വിരോധികളാക്കുന്നു. എന്തിന് നാം വിഴുപ്പ് അലക്കുന്നു. കണ്ടിട്ടും കാണാത്തവനെപ്പോലെ കേട്ടിട്ടും കേള്‍ക്കാത്തവനെപ്പോലെ നമുക്ക് ഒരു പോന്നുതിരുമേനി അങ്ങകലെ കോട്ടയത്തെ അരമനയിലും യൂറോപ്പിലും അമേരിക്കയിലും മറ്റുമായി പള്ളിയുറക്കം നടത്തുന്നു. തന്‍റെ ഓഫീസിലെ കമ്പ്യൂട്ടരിലും യാത്രയില്‍ മൊബൈല്‍ ഫോണിലും എപ്പോഴും വീഡിയോ ഗയിം കളിച്ചുകൊണ്ടിരിക്കുന്ന ഒരു തിരുമേനിയില്‍ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാന്‍.   

Saturday, January 5, 2013

അന്നേ ക്നായുടെ ആരാച്ചാര്‍ ആയിരുന്നു.



പ്രീയരെ 


പുതിയ ക്ലാരിഫികെഷന്റെ  ക്ലാരിഫികെഷന്‍ ആവശ്യം ഉണ്ടായിരുന്നോ?ഒന്നും മാറ്റം വരുത്താതെ 2007 ഇല്‍  ഫാ മുതോലം  നടത്തിയ സമുദായ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഇതില്‍ വലിയ തെളിവ് എന്താണ് വേണ്ടത്.അന്നേ മനസ്സ് കൊണ്ട് കാനായിലും സീരോയിലും ലയിച്ചു കഴിഞ്ഞ ഒരു വ്യക്തി വീണ്ടും ഇത്ര കാലം എങ്ങിനെ നമ്മളെ വഞ്ചിച്ചു അല്ത്താരയില്‍ നിന്ന് നമ്മെ അഭി മുഖീകരിച്ച്  നിന്നു ..........ഒരു മനുഷ്യന് എങ്ങിനെ ഇത്രമാത്രം വഞ്ചകന്‍ ആകാന്‍ കഴിയും.....

താഴെ കൊടുത്തിരിക്കുന്ന മെയില്‍ VG  ക്ക് നിഷേധിക്കാന്‍ കഴിയുമോ?പിന്നെ എന്തിനാണ് ഇതെല്ലാം അറിയാമായിരുന്നിട്ടും ഞങ്ങളില്‍ നിന്നും എല്ലാം മറച്ചു വെച്ച് പുതിയ വിശദീകരണവും ആയി ഇറങ്ങിയിരിക്കുന്നത്?




Date:Mon, 23 Jul 2007 17:30:35 EDT
Local:Mon, Jul 23 2007 9:30 pm
Subject:VICAR OF MAYWOOD KNANAYA CATHOLIC IN CHICAGO BANS" KANNAYA TIMES"

Dear Knanaya friends,

                    Knanaya Times is the voice of the Knanaya Catholic Community of North America printed and published by the Knanaya Catholic Congress of North America. Over 5000 copies are printed and distributed all over America and Canada. In most units, it is distributed in the Church or at the community center to reduce the cost of mailing expense.
                    KCCNA Gen Secretary Mr.Cyriac Puthenpurayil's request to distribute Knanaya Times, in the presence of formal KCCNA Ex VP Mr.Joy Chemmachel was refused by the Vicar Fr.Abraham Mutholath stating that he will be obliged to distribute "KANA" Newsletter if given permission to distribute "Knanaya Times" at his Church.
                    KCCNA as well as the Knanaya Community of North America regrets this decision from the Vicar of the Knanaya People of North America. As KCCNA General Secretary I kindly request you to reconsider the decision on this matter, to improve better relationship with the Knanaya Organizations and Missions. United we stand, divided we fall.
Yours Sincerely,
Cyriac Lukose Puthenpurayil
KCCNA General Secretary     



Friday, January 4, 2013

ഷിക്കാഗോയില്‍ വന്‍പ്രതിഷേധവും സാമ്പത്തിക ഉപരോധവും

ഷിക്കാഗോയിലെ സെന്റ്‌ മേരീസ്‌ ക്നാനായ പള്ളിയില്‍ ക്രിസ്തുമസിന്റെ തലേ ഞായറാഴ്ച വായിച്ച ഇടയലേഖനത്തെ തുടര്‍ന്ന് ഉടലെടുത്ത വിശ്വാസികളുടെ പ്രതിഷേധം മുത്തോലത്തച്ചന്‍ കോട്ടയം അതിരൂപതയില്‍ നിന്ന് കാലുമാറി ഷിക്കാഗോ സീറോമലബാര്‍ രൂപതയില്‍ ചേര്‍ന്നു എന്ന വാര്‍ത്തയോടെ രോഷാഗ്നിയായി മാറി. മരമണ്ടന്മാര്‍ എന്ന് സഭാനേതൃത്വം ധരിച്ചിരുന്ന ജനങ്ങളുടെ രോഷവും വീറും കണ്ട് പുരോഹിതവര്‍ഗം തങ്ങള്‍ക്കു ചുറ്റും എന്താണ്‌ സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ അന്താളിച്ചു കഴിയുന്നു. ഈ എരിതീയില്‍ എണ്ണ ഒഴിച്ച സംഭവമായിരുന്നു വെട്ടുവേലിലച്ചന്റെ തിരോധാനം. പോകുന്നതിനു മുമ്പ് അദ്ദേഹം വികാരനിര്‍ഭരമായ ഭാഷയില്‍ സഹവൈദികര്‍ക്ക് എഴുതിയ കത്ത് ഇമെയില്‍ വഴിയും ബ്ലോഗുകള്‍ വഴിയും ഫേസ്ബുക്ക് വഴിയും ക്നാനായക്കാരുള്ളിടത്തെല്ലാം എത്തി വലിയ സഹതാപ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.
കളി കൈവിട്ടുപോയി എന്ന് മനസ്സിലാക്കിയ വി.ജി. തന്റെ പുതിയ ക്നാനായ മീഡിയയില്‍ ചോദ്യോത്തരരൂപത്തില്‍ ഒരു മടയലേഖനം വിശദീകരണമായി കൊടുത്തത് ബൂമാറാങ്ങിന്റെ ഫലം മാത്രമേ ചെയ്തുള്ളൂ. ക്നാനായമീഡിയ ഇറങ്ങുന്നതിനു മുമ്പേ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയ ക്നാനായജനത, നുണ പറയാനുള്ള വി.ജിയുടെ അപാര കഴിവ് മനസ്സിലാക്കി അദ്ദേഹത്തെ വെറുത്തുപോയി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പു വരെ സ്വന്തം ജീവന്‍ മുത്തോലത്തച്ചന് വേണ്ടി ത്യജിക്കാന്‍ തയ്യാറായിരുന്നവരാണ് ഇത്രയധികം വെറുപ്പുമായി അദ്ദേഹത്തിന് നേരെ തിരിഞ്ഞിരിക്കുന്നത്.
ഇപ്പോഴിതാ ഒട്ടകത്തിന്റെ മുതുകില്‍ അവസാനത്തെ കച്ചിത്തുരുമ്പ്! ഇംഗ്ലീഷ് ഭാഷയില്‍ - Last Straw that broke the Camel's Back - ഈ കച്ചിതുരുമ്പിനു പക്ഷെ ഇരുമ്പിന്റെ ഭാരവും ശക്തിയുമാണ്. ഒട്ടകം എന്ത് ചെയ്യണമെന്നറിയാതെ “വീണിതല്ലോ കിടക്കുന്നു ധരണിയില്‍!”




ഞങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടനുസരിച്ചു സംഭവിച്ചത് ഇതാണ്.
മുത്തോലത്തച്ചന്റെ അധികാരപരിധിയില്‍ വരുന്ന ഷിക്കാഗോ സെന്റ്‌ മേരീസ്‌ പള്ളി വാങ്ങിയ വകയില്‍ ഒരു മില്യണ്‍ ഡോളറിനു മുകളില്‍ കടം അടച്ചുതീര്‍ക്കാനുണ്ട്. കത്തോലിക്കാ സഭയില്‍ പള്ളികളുടെ ഉടമസ്ഥാവകാശം പിതാക്കന്മാര്‍ക്കാണെങ്കിലും സാമ്പത്തിക ബാധ്യത മൊത്തം കുഞ്ഞാടുകള്‍ക്ക് സ്വന്തമാണ്.  ഷിക്കാഗോയിലെ പ്രാഞ്ചികളല്ലാത്തവര്‍ വളരെ ബുദ്ധിമുട്ടിയാണ് ഈ കടം വീട്ടാന്‍ തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സഹായിച്ചു വരുന്നത്.
എണ്ണത്തില്‍ നൂറിനും നൂറ്റമ്പതിനും ഇടയ്ക്ക് വരുന്ന കുടുംബങ്ങള്‍ നിശ്ചിത തുക ഓരോ ആഴ്ചയിലും തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഈ ആവശ്യത്തിന് കൊടുക്കാനായി പ്ലെഡ്ജ് ചെയ്തിട്ടുണ്ട്
സഭാനേതൃത്വത്തിന്റെ വഞ്ചനയില്‍ മനംമടുത്ത അവരില്‍ പലരും തങ്ങളുടെ പ്ലെഡ്ജ് പിന്‍വലിച്ചു കൊണ്ടിരിക്കുന്നു. ഇത് മറ്റു നഗരങ്ങളിലേയ്ക്കും വ്യാപിച്ചാല്‍ നമ്മുടെ വൈദികര്‍ക്ക് പിന്നെ കട്ടച്ചിറ, കൈപ്പുഴ, കുറുമുള്ളൂര്‍ തുടങ്ങിയെ കേരളത്തിലെ ചെറുതും വലുതുമായ  ഇടവകള്‍ മാത്രം ശരണം! വൈദികര്‍ മൊത്തം ( പ്രത്യേകിച്ച് മുത്തോലത്തച്ചന്‍ ) പരിഭ്രാന്തിയിലാണ്.
പരിഭ്രാന്തിയില്‍ വിവേകം നശിക്കുക എന്നത് സ്വാഭാവികമാണല്ലോ. ഇവിടെയാണെങ്കില്‍ ആള് “പണ്ടേ ദുര്‍ബലയും.”
എന്തു ചെയ്യണമെന്നറിയാതെ, ഷിക്കാഗോകാര്‍ മണ്ടന്മാരാണെന്ന തന്റെ പഴയ വിശ്വാസത്തില്‍ അവരെ വിരട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. പ്ലെഡ്ജ് പിന്‍വലിച്ചാല്‍ നിയമനടപടി ഉണ്ടാകും പോലും!
സ്വന്തം അക്കൗണ്ടിലെ കാശ് എന്തു ചെയ്യണമെന്നു ബാങ്കിനോട് ഒരാള്‍ പറഞ്ഞാല്‍ അയാള്‍ക്കെതിരെ  നിയമനടപടി!
2013 തുടങ്ങിയപ്പോഴേ ഇത്ര വലിയ ഫലിതം വേണോ എന്റെ പൊന്നച്ചാ.....
ഷോര്‍ട്ട് നോട്ടീസില്‍ നാട്ടില്‍ പോകാന്‍ അമേരിക്കയിലെ ക്നാനായ വൈദികര്‍ ഒരുങ്ങിയിരിക്കുന്നത് നന്നായിരിക്കും.

ഏക്‌, ദോ, തീന്‍... കാം ഹോ ജായേഗാ!!


1986ലെ റെസ്ക്രിപ്റ്റും അനുബന്ധ പ്രശ്നങ്ങളും മാറ്റാന്‍ വല്യ ബുദ്ധിമുട്ടുള്ള കാര്യമായി നമ്മള്‍ കാണരുത്. രണ്ടു ക്നനയക്കാര്‍ കൂട്ടിമുട്ടിയാല്‌ ഈ കാര്യം പറഞ്ഞു തര്‍ക്കിക്കുന്നതല്ലാതെ അടുത്തപടി ആരും ചെയുന്നില്ല. അഥവാ പരിഹാരം പറഞ്ഞാലോ, അത് മൂക്കേല്‌ വളഞ്ഞുതൊടുന്ന അപ്രായോഗിക പരിഹാരവും. റോമില്‍ പോകാനും കാക്കനാട് സത്യാഗ്രഹം ഇരിക്കാനും അത്ര എളുപ്പമല്ല. രാഷ്ട്രപിതാവ് ഗാന്ധി അപ്പുപ്പന്റെ ചിത്രത്തില്‍ ഒരു മിനിറ്റ് നോക്കിയിട്ടു മൂന്നേമൂന്ന് കാര്യങ്ങള്‍ ചെയുക
Step #1.
ഒരു മാസത്തിനകം ഉമ്മാക്കി കളിക്കാതെ meaningful ആയിട്ടുള്ള സ്റ്റെപ് എടുക്കാന്‍ തുടങ്ങുക അല്ലെങ്കില്‍ പള്ളിയില്‍ പൈസ ഇടില്ല എന്ന് പ്രഖ്യാപിക്കുക. ഇപ്പോള്‍ ഇടുന്നതില്‍ 40% കുറഞ്ഞാലും പള്ളി കുഴപ്പത്തില്‍ വരും. മുന്ന് മാസം ഇങ്ങനെ പോയാല്‍ ഇവര്‍ ഉറിപോലെ  നമ്മള്‍ പറയുന്നപോലെ, നമ്മള്‍ക്കുവേണ്ടി കാക്കനാട്ട് പോകും. ആദ്യം ഒന്ന് വിരട്ടും, കാശ് തന്നില്ലെങ്കില്‍ ഞങ്ങള്‍ ഇട്ടെറിഞ്ഞു പോകും എന്നുപറഞ്ഞു. എവടെ പോകാനാ, പതിയെ താഴ്ന്നുവരും. ഇതു കാശുകൊടുക്കാന്‍ പാടുണ്ടായിട്ടല്ല, പള്ളിയെ തോല്പ്പിക്കാനുമല്ല  മറിച്ച് നമ്മുടെ വിശ്വാസം കാക്കാന്‍ വേണ്ടിമാത്രം ഒരു സുചനാപണിമുടക്ക്‌.
Step #2.
അങ്ങയുടെ നോണ്‍ക്നാനായ ഐഡിയയെ അംഗീകരിക്കുന്നില്ല എന്ന് അങ്ങാടിയത്തിനോട് തുറന്നുപറയുക. നമ്മള്‍ ബഹുമാനം  കൊടുത്തില്ലെങ്കില്‍ ആറ്റില്‍ പോകുമെന്ന് ബുദ്ധിയുള്ള അങ്ങാടിയത്തിന്  അറിയാം. അതിനാല്‍ താഴ്ന്നുവരും. പള്ളി അങ്ങേരു എടുത്തുകൊണ്ടു പോകുമെന്ന് ഒരിക്കലും പേടിക്കേണ്ട. കടിക്കുന്ന പട്ടിയെ ആരെങ്കിലും കാശുകൊടുത്തു വാങ്ങുമോ? കുര്‍ബാന മുടക്കുമെന്നും പേടിക്കേണ്ട. അങ്ങിനെ വന്നാല്‍ ഒരു 300 വണ്ടിയേല്‍ അര മണിക്കൂര്‍ നേരത്തെ ചെന്ന് അരമനപള്ളിയും പാര്‍ക്കിംഗ് ലോട്ടും നിറക്കുക. നിയമലംഘനവുമല്ല, പാലാക്കാരനും തൃശുരുകാരനും മഞ്ഞത്ത് നില്‍കുകയും ചെയ്യും. അപ്പത്തന്നെ തിരുമാനവും മാറും.
Step #3.
മൂലക്കാട്ടു തിരുമേനി എന്ന് പറഞ്ഞു അങ്ങയെ ഞങ്ങള്‍ തലയില്‍ വച്ചുകൊണ്ടു നടക്കുമ്പോള്‍ താങ്കള്‍ ഞങ്ങളെ പുച്ഛിച്ചുകൊണ്ട് നിരുത്തരവാദിത്വപരമായ് പെരുമാറുന്നു, എതിര്‍പ്പില്‍ നിന്നും പാഠം പഠിക്കുന്നില്ലഅവമതി ഉണ്ടാക്കി സംശയത്തിന്റെ പുകമറയില്‍ നിങ്ങളെ തന്നെ ആക്കി. വിശ്വസിക്കാന്‍ പറ്റാത്തവന്‍ അഥവാ ശത്രുവിനോട് കൂറു  കാട്ടി അവരുമായി ഡീല്‍ ഉണ്ടാക്കുന്നവന്‍ എന്ന് ജനം സംശയിക്കുന്ന രീതിയില്‍ കാര്യങ്ങളാക്കി. ഈ അവസ്ഥ മാറ്റി വിശ്വാസയോഗ്യന്‍, സ്വന്തം ജനത്തിനു വേണ്ടി നില്‍ക്കുന്നവന്‍ എന്ന് തെളിയിച്ചു കാട്ടുന്നതവരെ നിങ്ങളെ അമേരിക്കന്‍ ക്നാനായസമുഹം ബഹിഷ്ക്കരിക്കുന്നു. ഈ ഒരൊറ്റ മെസ്സേജ് മൂലക്കാട്ട് തിരുമേനിക്ക് 20 Association & Mission ഉം കു‌ടി ശക്തമായി കൊടുത്താല്‍ നിങ്ങളുടെ മനസ്സിലള്ള മാറ്റങ്ങള്‍ പലതും ഉണ്ടാകും.
ഇവരെല്ലാം ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ഇവര്‍ക്ക് ജുഡീഷ്യല്‍ പവര്‍ ഇല്ല. വെറും ജാടയില്‍ അധിഷ്ടിതമാണ്. ശക്തമായ മെസ്സേജ് കൊടുത്താല്‍ മിനിറ്റുവച്ച് മൂവരും ഒന്നിച്ചു കാക്കനാട്ട് പോകും, റോമില്‍ പോകും, നമ്മള്‍ നോക്കി നിന്നാല്‍ മതി, ബുദ്ധിമുട്ടുള്ള കാര്യമായി നമ്മള്‍ കരുതുന്ന കാര്യങ്ങള്‍ മിനിറ്റ് വച്ച് അവര്‍ ചെയ്യിപ്പിക്കും, അതിനവര്‍ക്ക് മനസ്സ് വരണം, അല്ലെങ്കില്‍ വരുത്തിക്കണം. അവിടെയാണ് ഗാന്ധിതന്ത്രം. വളാവളാ വലിയ വര്‍ത്തമാനം പറഞ്ഞു തര്‍ക്കിച്ചാല്‍ ഇവര്‍ സ്പ്ളിറ്റ് & റുള്‍ തന്ത്രം പ്രയോഗിക്കും.
പ്രയോഗികമാകുക.
ചിക്കാഗോക്കാരന്‍ ക്നാനായകുട്ടന്‍ 

Wednesday, January 2, 2013

ഒന്നായ ക്നാനായക്കാര്‍ മുത്തുവിനാല്‍ ലക്‌ഷ്യം തെറ്റുന്നുവോ

ഇന്നലെ മുത്തോലം പുതുവര്‍ഷത്തിലെ സന്തോഷം പങ്കിട്ടപ്പോള്‍ തന്റെ പ്രാഞ്ചികളോട് പറഞ്ഞ ഒരു കാര്യമാണ് എന്ത് കിട്ടിയാലും താന്‍ ഗോളടിക്കുമെന്ന്‍. കഴിഞ്ഞ രണ്ടു മൂന്ന് ദിവസ്സങ്ങളായി  "തീയില്‍ കുരുത്തതാ" എന്ന് പറഞ്ഞ് നടന്ന ഇദ്ധേഹം പ്രാഞ്ചികളുടെ ഇടയില്‍ പറയുകയാണ്  അടിക്കുകയാണങ്കില്‍ ഇങ്ങനെ ഗോളടിക്കണമെന്ന്. മുത്തോലം  KCCNA യെ തകര്‍ക്കാന്‍ ചിക്കാഗോയിലെ കൂലിപ്പടയെ കൂട്ടി ആരംപിച്ച നോര്‍ത്ത് അമേരിക്കന്‍ ബ്ലോഗ്‌ അതിന്‍റെ  കറുത്ത മുഖം ശത്രു പക്ഷത്തേക്ക് എതിരാളികളെ നശിപ്പിക്കാന്‍ റഡാര്‍ തിരിക്കുമ്പോലെ അവസ്സരത്തിനൊത്ത് തിരിക്കുന്നു. KCCNA കണ്‍വെന്‍ഷന് ശേഷം ചിക്കാഗോ KCS ഇലക്ഷനിലേക്കും അവിടെനിന്ന് ഇപ്പോള്‍ അങ്ങാടി കത്തും മുത്തുവിന്‍റെ കോട്ടയം രൂപത വിട്ട് പുതിയ മേച്ചില്‍ പുറത്ത് ചേക്കേറിയതിലേക്കും തിരിഞ്ഞിരിക്കുന്നു. എങ്ങിനെയും  മുത്തു കോട്ടയം രൂപതയിലേക്ക് തിരിച്ച് കയറാന്‍ പരിശ്രമിക്കുന്നു.

ചിക്കാഗോ സെന്‍റ് തോമസ്‌ രൂപതിയില്‍ നിന്ന് സ്ഥിരീകരിച്ച  കാര്യമാണ് മുത്തുവിന്‍റെ രൂപത മാറ്റം. കോട്ടയം അരമനയില്‍ നിന്ന് മുത്തോലത്ത് അച്ഛന്റെ അപേക്ഷ പ്രകാരം വിടുതല്‍ നല്‍കി ആവശ്യമായ രേഖ അയച്ചതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ടും കിട്ടി. ചിക്കാഗോയില്‍ തുടങ്ങി ലോകം എമ്പാടും ക്നാനായ രൂപത വിട്ട കാര്യം ചര്‍ച്ച ചെയിതത് മുതോലത്തിനെ  കോട്ടയം രൂപതയില്‍ പിടിച്ച് നിര്‍ത്താന്‍ ആയിരുന്നില്ല. മറിച്ച്   " പുകഞ്ഞ കൊള്ളി പുറത്ത് "  എന്നാക്കി ലോകത്തിലെ പ്രത്യേകിച്ച് നോര്‍ത്ത് അമേരിക്കയില്‍ നമ്മുടെ ജനതതിക്ക് ശാന്തിയും സമാധാനവും ഉണ്ടാകാനാണ്. ക്നാനായ സമൂഹത്തിന്‍റെ വികാരം മനസ്സിലാക്കി മുത്തോലത്തിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ഒതളങ്ങ മറിയുമ്പോലെ തന്റെ സ്വാര്‍ത്ഥ താല്‍പ്പര്യം സംരക്ഷിക്കാന്‍ രൂപത വിട്ട അതേ സ്പീഡില്‍ തിരിച്ചു വരുന്നു എന്ന് പ്രാഞ്ചികളെ സാക്ഷിയാക്കി  പ്രഗ്യാപിക്കുന്നു.

ഇവിടെ സമ്പത്തും മുഖത്തിന്റെ കാന്തിയും മാത്രം നോക്കി സ്വാര്‍ഥതയോടെ  താന്‍ പ്രതിനിധാനം ചെയ്യുന്ന  കുടുമ്പത്തിന്റെ അപ്പനപ്പൂപ്പന്മാരാല്‍ കൈമാറി കിട്ടിയ  പാരമ്പര്യവും പൈതൃകവും ഉപേക്ഷിച്ച് മാതാപിതാക്കളോടും വീട്ടുകാരോടും  സ്തുതി ചെല്ലി വികാരി അച്ഛനില്‍ നിന്ന് വിടുതല്‍ സര്ട്ടിഫിക്കറ്റ് വാങ്ങി സുബോധത്തോടെ സമുദായം വിട്ട പോയ   കാനാ എന്ന പേരില്‍ അറിയപ്പെടുന്ന ജനങ്ങളും അതേ സ്വാര്‍ത്ഥ  ലക്ഷ്യത്തോട്  കൂടി കോട്ടയം രൂപത വിട്ട  നമ്മുടെ അതി ബഹുമാനപ്പെട്ട മുത്തോലത്ത് അച്ഛനും തമ്മില്‍ എന്ത് വ്യത്യാസ്സം. ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതിയില്‍ ചേരാന്‍ തനിക്ക് പരിപൂര്‍ണ്ണമായും താല്‍പ്പര്യമാണ് എന്ന് സത്യവാങ്ങ്മൂലം എഴുതികൊടുത്ത് നിയമപരമായി കോട്ടയത്ത്‌ നിന്ന് തന്‍റെ പൌരോഹിത്യതിന്റ്റ്  മുപ്പതാം വര്‍ഷം അടുക്കുമ്പോള്‍ വിടുതല്‍ തരാന്‍ അപേക്ഷ കൊടുത്ത് എല്ലാ ഫോര്‍മാലിറ്റികളും കഴിഞ്ഞ് കാത്തിരിക്കുന്നു.

കഴിഞ്ഞ ഒരാഴ്ച്ചയായി തന്‍റെ പിണിയാളുകളെ പാട്ടിലാക്കി ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതിയിലെ വികാരി ജനറല്‍ ആന്റണി അച്ഛനെയും വിനോദ് അച്ഛനെയും  ക്നാനായക്കാരുടെ ശത്രുക്കള്‍ എന്ന് പറഞ്ഞ് തന്‍റെ കുതന്ത്രങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ പണിപ്പെടുന്നു.  ഇവിടെ നമ്മുടെ ശത്രു യഥാര്‍ത്ഥത്തില്‍ ആന്റണി വിനോദ് അച്ഛന്മാരാണോ അതോ നമ്മുടെ തന്നെ അമ്മയുടെ ഉദരത്തില്‍ രൂപം കൊണ്ട മുത്തോലത്ത് അച്ഛനാണോ എന്ന് ഓരോരുത്തരും തീരുമാനിക്കുക. ഓറിയന്റല്‍ കോണ്ഗ്രികേഷന്‍റെ 1995 ലെ കാനോന്‍ നിയമപ്രകാരം കത്തോലികാ സഭയുടെ ഏതെങ്കിലും അധികാര സ്ഥാനങ്ങളില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവിന് വിശദീകരണം നല്‍കുവാനും അതില്‍ മാറ്റം വരുത്തുവാനും അധികാരം അതേ സ്ഥാനത്തിനും അതിന് മുകളില്‍ ഉള്ള സ്ഥാനത്തിനും ആണന്നിരിക്കെ അങ്ങാടിയത്ത് മൂലക്കാടന്‍ കപ്പ്യാര്‍മാര്‍ക്ക് എന്ത് അധികാരം ആണ് 1986 ലെ കല്‍പ്പനയെപ്പറ്റി വിശധീകരിക്കാന്‍. തെളിവുകളുടെയും നരവംശ ശാശ്ത്രതിന്റെയും മാനവ ചരിത്രത്തിന്റെ  ചെപ്പേടുകള്‍ തുറന്ന് കത്തോലിക്കാ സഭ അനുശാസ്സിക്കുന്ന നിയമങ്ങള്‍ക്ക്  അനുസൃതമായി റോമിനെ സമീപിക്കാനുള്ളതിന് പകരമായി  യാതൊരു അധികാരവും ഇല്ലാത്ത അങ്ങാടിയത്ത് പിതാവിന്റെ പുറകേ മുത്തോലത്തിന്റെ  കുതന്ത്രങ്ങള്‍ക്ക്‌ വഴിപ്പെട്ട് നാം വഴി തെറ്റി പോകരുത് .

ക്നാനായക്കാരുടെ ഒരു പ്രശ്നങ്ങളും അങ്ങാടിയത്ത് പിതാവിന്‍റെ അധികാരപരിധിയില്‍ പെടുന്നതല്ല എന്നതുകൊണ്ട്‌  തന്നെ മുത്തോലത്തിന്റെ പന്ത്രണ്ടംഗ കമ്മറ്റിയുമായി ചിക്കാഗോ അരമനയിലേക്ക് പോകേണ്ടതില്ല. സ്വാര്‍ത്ഥതയോടെ അവസരത്തിനൊത്ത് മലക്കം മറിയുന്ന  ഇനി മുത്തോലത്തിന് ഇനി ക്നാനായക്കാരെ പ്രതിനിധാനം ചെയിത് ഒരു അധികാരികളുടെ അടുത്തും  പോകാന്‍ ഉള്ള  അധികാരം ഇല്ല. ഇതിലും ഭേതം പുറത്ത് നിന്ന് കെട്ടിയവരുടെ കാനാ നേതാവിനെ കൂട്ടി പോകുന്നതായിരിക്കും. അവരാരും അരപ്പാട്ട കിട്ടാന്‍ വേണ്ടി നമ്മെ ചതിക്കില്ല മറിച്ച് തങ്ങളുടെ ഇച്ചാഭംഗം  തീര്‍ക്കാന്‍ ശ്രമിക്കുകയെ ഉള്ളൂ.  പത്താം ക്ലാസ്സ് കഴിഞ്ഞ് വികാരി അച്ഛനോട്  സ്വഭാവ സര്‍ട്ടിഫിക്കറ്റ് വാങ്ങി മിഷനറി വേലയ്ക്ക് പോകുന്ന കുരുന്നുകളും പത്ത് പന്ത്രണ്ട് വര്‍ഷക്കാലത്തെ സെമിനാരി പഠനത്തിന് ശേഷം കോട്ടയം രൂപതാ വൈദീകനായി മുപ്പതോളം വര്‍ഷവും ആയപ്പോള്‍ കോട്ടയം രൂപത  വിട്ട് പോകാന്‍ വിടുതല്‍ വാങ്ങുന്ന മുതോലവും തമ്മില്‍ എന്ത് ബന്തം. നമ്മുടെ കുഞ്ഞുങ്ങള്‍ മിഷിനറിമാരാകാന്‍ പോകുന്നത് നമ്മുടെ പൂര്‍വീകര്‍ ദൈവവുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമാണ്. എന്നാല്‍ അരപ്പട്ട മാത്രം മോഹിച്ച് നടക്കുന്ന മുത്തോലത്ത് അച്ഛനോ ? ചിന്തിക്കാനുള്ള ഒരു കണിക എങ്കിലും നമ്മളില്‍ ബാക്കി ഉണ്ടങ്കില്‍ ചിന്തിക്കൂ ക്നാനായ മക്കളെ.

ചിക്കാഗോ ക്നാ 
എന്നെന്നും ക്നാനായക്കാരോടൊപ്പം



Saturday, December 29, 2012

വീണ്ടും നിഷേധിച്ചു മുത്തോലം

 രണ്ടു ദിവസം മുന്‍പ് അമേരിക്കയിലെ വടക്കും ഭാഗരുടെ സീറോ മലബാര്‍ ശക്തിപ്പെടുത്താന്‍ ആണ് കോട്ടയം രൂപതയില്‍ നിന്നും വിടുതല്‍ വാങ്ങി അവിടെ ചേ ക്കേ റിയി രിക്കുന്നത് എന്ന് പറഞ്ഞ  മിസ്ടര്‍  മുത്തോലം  ഇന്ന് രാവിലെ ഇന്‍കാര്‍ഡിനേഷന്‍ പരിപാടി തല്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുക ആണ് എന്ന് പറഞ്ഞിരുന്നു.ക്നാനായ ലോകത്ത് ആളിക്കത്തുന്ന ജന രോഷത്തില്‍ നിന്നും തല്കാലത്തേക്ക് രക്ഷ പെടുവാന്‍ ആണ് ഇങ്ങിനെ പറഞ്ഞത്.എലട്രോനിക് മീഡിയ യിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തു.

ഇതാ ഏതാനും സമയം മുന്‍പ് ഈ വാര്‍ത്ത  മിസ്ടര്‍  മുത്തോലം  വീണ്ടും നിഷേധിച്ചുകൊണ്ടു ഒരു സര്‍ക്കസ് അഭ്യാസിയെപ്പോലെ ചിക്കാഗോയില്‍ മലക്ക മറിഞ്ഞിരിക്കുന്നു.മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളചോടിച്ചതാണ് എന്നും സഭയുടെ പിതാക്കന്മാരുടെ അനുമതിയോടെ എടുത്തിരിക്കുന്ന തീരുമാനങ്ങളില്‍ അവരാണ് അവസാന വാക്ക് പറയേണ്ടത് എന്നും ആണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.ഇതുമായി ആരും ഇനി തന്നെ ബന്ധപ്പെടേണ്ട എന്നും ആണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.മൊബൈല്‍ ഫോണ്‍ ഓഫും ആണ്.

അതായത് കോട്ടയത്ത്‌ നിന്നും വിടുതല്‍ കിട്ടുകയും, ചിക്കാഗോ അരമനയില്‍ അഭയം കിട്ടുകയും ചെയ്തിരിക്ക്ന്ന ഒരു വ്യക്തിക്ക് ഇനി തിരിച്ചു പോകണം എങ്കില്‍ ഇനി ചിക്കാഗോയില്‍ നിന്നും വിടുതല്‍ കിട്ടുകയും, കോട്ടയത്ത്‌ തിരിച്ചു അഭയം കിട്ടുകയും വേണം.എന്താ കരുതിയത്‌, കോട്ടയം അരമന അഭയാര്‍ഥി ക്യാമ്പ് ആണോ...?


ജനങ്ങള്‍ പ്രതികരിക്കുക നമുക്ക് ഇനി ഈ വ്യക്തിയെ വേണോ....?

"കഴിയുമെങ്കിലീ പാനപാത്രം..........

Tuesday, November 27, 2012

അകാല മരണം

ചിക്കാഗോയില്‍ ആരുടെയൊക്കെയോ എന്ന് ക്രത്യമായി അറിയാതെ സന്തതി ആയി ജന്മം കൊണ്ട നോര്തമെരിക്കന്‍  കനാ എന്ന  ജാര  സന്തതി ശൈശവാവസ്ഥയില്‍ തന്നെ മരണപ്പെട്ടു എന്ന് അറിയിച്ചു കൊള്ളട്ടെ.


അപ്പന്‍ കാലോ, അമ്മ കാലോ, അതോ അമ്മാവന്‍ കാലോ എന്നറിയില്ലായിരുന്നു, ഈ കുഞ്ഞു ഉണ്ടായപ്പോള്‍ മുതല്‍ ബന്ധുക്കല്‍ക്കൊക്കെ കഷ്ട കാലം ആയിരുന്നു.  തലയില്‍ രണ്ടു കൊമ്പും വാലും ആയി ജനിച്ച ഈ കുഞ്ഞിനെ അതിന്റെ " പിതാക്കന്മാര്‍"""" " അത് മറച്ചു വെച്ച് വളര്‍ത്തി.പക്ഷെ ഈ കുഞ്ഞു ആരെ ഒക്കെ നോക്കി ചിരിച്ചോ  അവരുടെ ഒക്കെ കഷ്ട കാലം ആയിരുന്നു.ആരെ ഒക്കെ നോക്കി കന്നുരുട്ടിയോ, അവരുടെ ഒക്കെ നല്ല കാലവും ആയിരുന്നു.KCCNA കണ്‍ വന്ഷനെ നോക്കിയും, അവസാനം ചിക്കാഗോ ഇലക്ഷനെ നോക്കിയും ഒക്കെ കണ്ണുരുട്ടി, അവര്‍ ഒക്കെ രക്ഷ പെട്ടു 

അവസാനം ജന്മം നല്‍കിയവര്‍ തന്നെ എങ്ങിനെയും ഈ ലൂസിഫര്‍ ഓടുങ്ങിയാല്‍ മതി എന്ന് ആഗ്രഹിക്കുക ആയിരുന്നു.അങ്ങിനെ അവസാനം ഈ കുട്ടി പിശാശു അതിനു ജന്മം കൊടുതവരുടെ കയാല്‍ തന്നെ മരണപ്പെട്ടു.ഈ ലൂസിഫര്‍ ജീവിച്ചിരിക്കുക എന്നത് അതിന്റെ ശത്രുക്കളുടെ ഒരു വലിയ ആഗ്രഹം ആയിരുന്നു.വര്ടെയും, വല്ര്തപ്പന്മാരുടെയുന്‍ അതുപോലെ ചത്ത്‌ ഓക്ക എന്നത് അതിനു ജന്മം എന്തായാലും ചിക്കാഗോയില്‍ ഇലക്ഷനില്‍ ഇപ്പോള്‍ ജയിച്ചവര്‍ ആ പിശാശു അതിലേക്കു നല്‍കിയ സേവനം സ്നേഹപൂര്‍വം സ്മരിക്കുന്നു എന്നരിയിച്ചിട്ടുണ്ട്.

വാല്‍ കഷണം 

മേല്‍ പറഞ്ഞ കുട്ടി പിശാശിന്റെ  വേക്കും , അടക്കും അടുത്ത ആഴ്ച ഒരു   VG യുടെ നേത്രത്വത്തില്‍ സന്തോഷ പൂര്‍വം നടത്തും എന്നരിയിച്ചിട്ടുണ്ട്.അടക്കിന്റെയും അടക്കിനു മുന്‍പുള്ള കുളിപ്പിക്കളിന്റെയും തല സമയ ടെലി കാസ്റ്റി ങ്ങ്  കണ വോഇസിലൂടെ  നടത്തുന്നതാണ്.അതുപോലെ പെട്ടിക്കകതും, കുഴിയിലും പൂ ഇട്ടു പോകരുത് എന്നും ഒറ്റ പിശാ ശുക്കളും ഡോളര്‍ ഇല്ലാതെ  അടക്കിനു വരരുത് എന്നും  ചിക്കാഗോ VG യുടെ " കമ്പി " അല്പം മുന്‍പ് വന്നിട്ടുണ്ട്


Saturday, November 24, 2012

മുത്തോലം എട്ടു നിലയില്‍ പൊട്ടി

"വീണിതല്ലോ കിടക്കുന്നൂ ധരണിയില്‍ ..............."

            സമുദായത്തെ വിഴുങ്ങാന്‍ ചിക്കാഗോയില്‍ ഇറക്കി വിട്ട പള്ളി വിഴുങ്ങികള്‍ എട്ടു നിലയില്‍ പൊട്ടി നില്‍ക്കുന്ന അവസ്ഥയില്‍  VG  ഗൂഡമായി  പുഞ്ചിരിക്കുന്നു.....തോറ്റവര്‍ ജയിച്ചവരുടെ ആജന്മ ശത്രുക്കള്‍ ആയി മാറിയിരിക്കുന്നു.അവരെ കൂട്ട് പിടിച്ചു തമ്മില്‍ തല്ലിച്ച് ഇറ്റി റ്റു  വീഴുന്ന ചോരത്തുള്ളികള്‍ നക്കി കുടിക്കാമല്ലോ.ഇനി എങ്കിലും കണ്ണ് തുറക്കുക, സമുദായത്തിന്റെ താങ്കളെ കുറിച്ചും, താങ്കള്‍ക്കു ഓശാന പാടുന്നവര്‍ക്കും , സമുദായം തന്നിരിക്കുന്ന വില എന്താണ് എന്ന്.

കളസം നഷ്ടപ്പെട്ടിരിക്കുന്ന കണിയാലി 


             പ്രീയ  പള്ളി വിഴുങ്ങികളെ, ആഭാസത്തരങ്ങള്‍ നടത്താന്‍ ഇനി കമ്മ്യൂണിറ്റി സെന്റരിലേക്ക് കണ്ടു പോകരുത്.അതിനു കൂട്ട് നില്‍ക്കുന്ന VG  യുടെ തണലില്‍ തന്നെ അത് നടത്തുക.ഇന്നലത്തെ വോട്ടെടുപ്പില്‍ നൂറു ഡോളറും ഒരു " പൊതിയും " കൊടുത്തു വോട്ടു  ചെയിക്കാന്‍ ടീനേജ് പ്രായം ഉള്ള പിള്ളേരെ പറഞ്ഞു വിട്ട കണിയാലി ടീം ഇങ്ങനെ ആണോ സമുദായത്തെ , അതിന്റെ ചെറു തലമുറയെ ഉദ്ധരിക്കാന്‍ ശ്രമിക്കുന്നത്.കിണ്ണന്‍ പിള്ളി അതും , അതിനപ്പുറവും വേണമെങ്കില്‍ ചെയും, ഒരു ഡോളറിന്റെ ഒരു നോട്ടു കാണിച്ചു കൊടുത്താല്‍ മതി.സംശയം ഉണ്ട് എങ്കില്‍ ഒരന്വേഷണത്തിന് തയാറാവുക, പ്രീയപ്പെട്ട കെണി യാളി, ഈ നാട്ടിലെ മാതാപിതാക്കളുടെ വേദന മനസ്സില്‍ ആക്കാന്‍ ശ്രമിക്കുക. ക്രൂര ക്രത്യം ആണ് നിങ്ങള്‍ ഒരു തെരഞ്ഞെടുപ്പിള്‍ രണ്ടോട്ടു കിട്ടാന്‍ വേണ്ടിചെയ്തത്.എന്നിട്ട് എന്തായീ..........?താമസിയാതെ തന്നെ ഈ വക സാധനങ്ങള്‍ പള്ളിയില്‍ ഇതും എന്നതില്‍ സംശയം വേണ്ട.......അങ്ങിനെ ഉള്ളവരാനല്ലോ പള്ളി ഭരിക്കുന്നത്‌.... !

            നാണവും , മാനവും ഉണ്ട് എങ്കില്‍ ഇനി എങ്കിലും പൊതു വികാരം മനസ്സില്‍ ആക്കി, പൊതു ജനം തന്നിരിക്കുന്ന വില മനസ്സില്‍ ആക്കി . ഒതുങ്ങുക, കാരണം ചിക്കാഗോക്ക് നിങ്ങളോടും, നിങ്ങളുടെ സംസ്കാരത്തോടും, നിങ്ങളെ പിന്നില്‍ നിന്നും നിയന്ത്രിക്കുന്ന്വരോടും പരമ പുച്ഛം ആണ്.

ചിക്കാഗോ കനാ 
എന്നെന്നും ക്നാനായക്കാരോടൊപ്പം 

അഭിപ്രായ സര്‍വേ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തി വരുന്ന അഭിപ്രായ വോട്ടെടുപ്പില്‍ തോട്ടപ്പുറം ടീം അകടെഷം 68% വോട്ടുകളോടെ ബഹുദൂരം മുന്നില്‍ ആണ് എന്നറി യിക്കുന്നു.കണിയാലി ടീം വെറും 32% വോട്ടുകളോടെ ദയനീയം ആയി വളരെ പിന്നില്‍ ആണ്.റിസള്‍ട്ട്‌ കാണുവാന്‍ ബ്ലോഗിന്റെ വലതു വശം മുകളില്‍ നോക്കുക.