Tuesday, July 2, 2013

അകത്തെ തീ കെടാന്‍ പുറത്ത് തീ ഊതല്‍

“ക്‌നാനായക്കാര്‍ക്കുള്ള അജപാലന സംവിധാനങ്ങള്‍ അതിരൂപതയുടെ അധികാര പരിധിക്ക് പുറത്തും അനുവദിക്കണം – പ്രസ്ബിത്തേറിയം.” എന്ന തലക്കെട്ടില്‍ ഒരു ന്യൂസ് 1-7-2013 അപ്നാദേശ് ഓണ്‍ലൈന്‍ പത്രത്തില്‍ കണ്ടു. വാര്‍ത്ത തുടരുന്നു

“എഡി 345 മുതല്‍ സഭാസംവിധാനങ്ങളോടു ചേര്‍ന്നു നിന്ന് ക്‌നാനായ സമുദായം പാലിച്ചുപോന്നതും കോട്ടയം അതിരൂപതയില്‍ തുടരുന്നതുമായ സ്വവംശ വിവാഹനിഷ്ഠയും പാരമ്പര്യങ്ങളും കോട്ടയം രൂപതയുടെ അധികാര പരിധിക്ക് പുറത്തുള്ള ക്‌നാനായ കത്തോലിക്ക സമൂഹങ്ങളുടെ അജപാലന സംവിധാനങ്ങളിലും തുടര്‍ന്നു പോകുന്നതിനുള്ള ക്രമീകരണങ്ങള്‍ അനുവദിച്ചു തരണമെന്ന് കോട്ടയം അതിരൂപത പ്രസ്ബിത്തേറിയം അധികാരികളോട് അഭ്യര്‍ത്ഥിച്ചു.”

പ്രസ്ബിത്തേറിയം കഴിഞ്ഞ് പുറത്തുവന്ന മറ്റൊരു വാര്‍ത്തയും ഇതര മീഡിയകളില്‍ നിന്നും അറിയുന്നു.

“അതിരൂപതാ മെത്രാപോലീത്തായ്‌ക്കെതിരെ ഇലക്‌ട്രോണിക്ക് മീഡിയകളിലൂടെ വരുന്ന വാര്‍ത്തകള്‍ക്ക് തടയിടുന്നതിനും അതിനു കാരണഭൂതരായവരെ കണ്ടുപിടിച്ച് ഇല്ലായ്മ ചെയ്യുന്നതിനുമായി അതിരൂപത ജാഗ്രതാസമിതിയെ ജാഗരൂകരാക്കുന്നതിനും തീരുമാനിച്ചിരുന്നു.”

നിലവിലുള്ള അതിരൂപതാ ജാഗ്രതാസമിതി രൂപംകൊണ്ടത് 2008 ആഗസ്റ്റ് 23-ാം  തീയതി ശനിയാഴ്ച്ച രാവിലെ പത്ത്മണിക്ക് ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍വെച്ചാണ്. കെ.സി.ബി.സി. സോഷ്യല്‍ ഹാര്‍മണി ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ സെക്രട്ടറി ഫാ: ജോണി കൊച്ചുപറമ്പിലാണ് അന്നത്തെ സെമിനാര്‍ നയിച്ചത്. ഫാ: തോമസ് കോട്ടൂര്‍ ചെയര്‍മാനും സാബു കുര്യന്‍ ഇഞ്ചേനാട്ടില്‍ സെക്രട്ടറിയുമായി രൂപം കൊണ്ട കോട്ടയം അതിരൂപതാ ജാഗ്രതസമിതിയില്‍ ഓരോ ഫോറോനകളെ പ്രതിനിധീകരിച്ച് ഓരോരുത്തരേയും ഉള്‍പ്പെടുത്തിയിരുന്നു. അന്നുച്ചയ്ക്ക് ചോറുണ്ടു പിരിഞ്ഞ ജാഗ്രതാസമിതിയുടെ ആവിശ്യകത വീണ്ടും മനസിലാക്കുന്നത് ഇപ്പോള്‍ അഞ്ചുവര്‍ഷം കഴിഞ്ഞാണ്.

2008ല്‍ സഭാതലത്തിലും രൂപതാതലത്തിലും ജാഗ്രതാസമിതികള്‍ ഉണ്ടാക്കുവാന്‍ കാരണമുണ്ടായിരുന്നു. ഇടതുപക്ഷം ഭരിച്ചിരുന്ന അക്കാലത്ത് പിണറായി വിജയന്‍ ഒരു മെത്രാനെ സികൃഷ്ഠജീവി എന്നു വിളിച്ച് ആക്ഷേപിക്കുകയും, എം.എ ബേബി സഭയേയും മെത്രാന്മാരെയും പൊതുവേ ആക്ഷേപിക്കുകയും ചെയ്തുകൊണ്ടിരുന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശ കാര്യത്തില്‍ കുറെ പ്രയാസങ്ങളും അതിന്റെ ഉടമസ്ഥര്‍ക്ക് നേരിട്ടിരുന്നു. കോട്ടയം അതിരൂപതയിലാകട്ടെ അഭയാകേസ് തലയ്ക്കുമുകളില്‍ തൂങ്ങി ആടുകയും ചെയ്തിരുന്ന കാലവും.

കോട്ടയം അതിരൂപതാ പ്രസ്ബിത്തേറിയം ഇപ്പോള്‍ ജാഗ്രതാസമിതിയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുവാന്‍ ചിലകാരണങ്ങള്‍ ഉണ്ട്. അതിരൂപതാ മെത്രാന്റെ സമുദായവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ഇമെയ്‌ലുകള്‍ ലോകമെമ്പാടും പരക്കുകയാണ്. അതിനു കാരണം 2012ല്‍ ഏപ്രാല്‍ 1 ഓശാന ഞായറാഴ്ച്ച, സമുദായ വിഷയത്തില്‍ അതിരൂപതാദ്ധ്യക്ഷന്റെ നിലപാടിനേറ്റ ഷതമാണ്. ഒരു മെത്രാനെ പരസ്യമായി ധിക്കരിക്കാനുള്ള വഴി ഉണ്ടാക്കിയത് മൂലക്കാട്ടുപിതാവുതന്നെയാണ്. അതില്‍ സമുദായം വലിയ ദു:ഖത്തിലും പ്രതിഷേധത്തിലുമാണ്.

2013 ഏപ്രില്‍ നീണ്ടൂരില്‍ സമ്മേളിച്ച ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ കണ്‍വന്‍ഷനില്‍ അഭിവന്ദ്യപിതാവു നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗം ഇങ്ങനെ.......

“ക്‌നാനായ കൂട്ടായ്മ ആഗോളസഭയുടെ ശക്തിയാണ് സ്വവംശ വിവാഹനിഷ്ഠയിലൂടെ ക്‌നാനായ സഭ പുലര്‍ത്തുന്ന തനതാത്മകതയാണ് ഈ സമൂഹത്തിന്റെ അടിത്തറ ഭദ്രമാക്കുന്നത്. സഭയോടു വിശ്വസ്തതപുലര്‍ത്തുന്ന ഈ സമുദായത്തിന്റെ വളര്‍ച്ചയില്‍ തനിമയും സ്വത്വവും നിലനിര്‍ത്താന്‍ ആലഞ്ചേരിപിതാവിന്റെ സഹായം ആവശ്യമാണ് നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റിത്തരുവാന്‍ അദ്ദേഹത്തിനു കഴിയും....... സഭയുടെതണലില്‍ സഭയോടുചേര്‍ന്ന് നമ്മുടെ പിതാക്കന്മാര്‍ നൂറ്റാണ്ടുകളായി കാത്തുപരിപാലിച്ച പൈതൃകം കാത്തുസൂക്ഷിക്കുവാന്‍ നമുക്കു പരിശ്രമിക്കാം.”

ആലഞ്ചേരി പിതാവ് പ്രത്യാശയും പ്രതീക്ഷയും നമുക്കു പകരുന്നുവെന്നും മാര്‍ മൂലക്കാട്ടു പറഞ്ഞു.

നോക്കു 2012 ഏപ്രില്‍ 1ലെ ചൈതന്യയിലെ പ്രതിഷേധത്തിന്റെ ഫലം 2013 ഏപ്രില്‍ മാസത്തില്‍ നീണ്ടൂരില്‍വച്ച് ലഭിച്ചു, ഇപ്പോള്‍ പ്രിസ്ബിത്തേറിയത്തില്‍വെച്ചും ലഭിച്ചു. മൂലക്കാട്ടു പിതാവില്‍ നിന്നും സമുദായം പ്രതീക്ഷിക്കുന്നത് സമുദായത്തോടു സ്‌നേഹവും കൂറും മാത്രമാണ്. പിതാവ് സമുദായ പക്ഷത്തുവന്നാല്‍ ജാഗ്രതാസമിതിയുടെ ഒരു കാര്യവുമില്ല. അങ്ങയുടെ ആഗ്രഹപ്രകാരം മെഡിക്കല്‍ കോളേജ് നമ്മുക്കുണ്ടാക്കാം മലബാറിലെ സ്ഥലം വില്‌ക്കേണ്ടി വരികയുമില്ല.

പിതാവിന്റെ സമുദായവിരുദ്ധനില പാടിനെതിരെ സംസാരിക്കുന്നവരുടെനേരെ ജാഗ്രതാസമിതിക്ക് എന്തു ചെയാന്‍ കഴിയ്യും? പ്രസ്ബിത്തേറിയത്തില്‍ ആരെയാണ് ജാഗ്രതാസമതിയുടെ PRO ആക്കുക എന്നുപോലും തീരുമാനിക്കാന്‍ കഴിഞ്ഞില്ല എന്നാണല്ലോ അറിയാന്‍ കഴിഞ്ഞത്.

ജാഗ്രതാസമിതി ആരെ ഏല്‍പ്പിക്കും? ആരെയെങ്കിലും കണ്ടെത്തിയോ? അങ്ങയെ കൈമണി അടിച്ച് എങ്ങനെയും അമേരിക്കയില്‍ എത്താനുള്ള ജാഗ്രതയിലാണ് കൊച്ചച്ചന്മാരൊക്കെ.

പ്രസ്ബിത്തേറിയത്തില്‍ പാതാവ് പറഞ്ഞതുപോലെയല്ല അമേരിക്കയിലെ കാര്യങ്ങള്‍. പാഷാണത്തിലെ കൃമിയെപോലെ നുരയ്ക്കുന്ന മേലേടത്തിനെ പോലെയുള്ളവരെ പിതാവ് നിയന്ത്രിക്കണം. സമുദായക്കാര്‍ക്കു സേവനം ചെയ്യാനെന്നു പറഞ്ഞ് അമേരിക്കയിലെത്തി ഞങ്ങള്‍ സീറോമലബാറിന്റെ ശുശ്രൂഷകരാണെന്നു പറഞ്ഞു നടന്നാല്‍ വിവരം അറിയും മേലേടം അതറിഞ്ഞു വരികയാണ്. നില്ക്കാന്‍ ചെയ്തതൊക്കെ നിലനില്‍പ്പിനു തന്നെ ഭീഷണിയായിവരുകയാണവിടുത്തെ ക്‌നാനായ വൈദീകര്‍ക്ക്.

അങ്ങയുടെ മുന്‍ഗാമികളുടെ പാതയിലൂടെ സഞ്ചരിച്ചാല്‍ പിതാവിന് സമുദായക്കാരില്‍ നിന്നും സ്‌നേഹവും സഹകരണവും ഇഷ്ടംപോലെ ലഭിക്കും. നമ്മുടെ കര്‍ത്താവ് പറഞ്ഞത് എപ്പോഴും ജാഗരൂകരായിരിക്കാനാണ് ആ ജാഗ്രത. ഓരോരോ ഇമെയില്‍ കാണുമ്പോള്‍ മാത്രം കണ്ണുതുറന്ന് തലകുടഞ്ഞ് ജാഗ്രതകാണിച്ചാല്‍ പോര; സമുദായക്കാരുടെ കാര്യത്തില്‍ എപ്പോഴും ജാഗ്രത ഉള്ളവനാകുക; ഒപ്പം ഈശോമിശിഹായുടെ രണ്ടാം വരവിന്റെ കാര്യത്തിലും.

15 comments:

  1. Joy Cherian - Madras.July 2, 2013 at 2:50 PM

    This comment has been removed by a blog administrator.

    ReplyDelete
  2. Excellent report

    ReplyDelete
  3. The Bishop of Kottayam has gone down in history as the worst bishop Knanaya people ever dreamed off.
    Shame on Moolakkadan and Step down. You have no other choice.

    ReplyDelete
  4. Yu may also mention what Bishop Chulaparmpl told his counter part in Calicut Bishop that Chulaparampil has the PERSONAL JURIDICTION over his people..........HA, Ha ha.

    ReplyDelete
  5. Hello mr Mulakadan please resign from the Bishop job and go back whereever you was before .

    ReplyDelete
  6. Moola should send virus and his gundas to US and find out the real people behind the e-mail.

    ReplyDelete
  7. 2008 എല് ഈ സമതി ഉണ്ടാക്കിയതുതന്നെ തെറ്റ്. എം എ ബേബി സ്വആശ്രയ മാനേജ് മെന്റിനെതിരെ തിരിഞ്ഞു. കാരണം അവർ കൊല്ല അടിക്കുക ആയിരുന്നു. ഇപ്പോഴു.



    പുഷ്പഗിരി പോലുള്ളവർക്ക് അതുമൂലം തടസമുണ്ടായി. നമ്മൾ പൂച്ച പൊന്നുരുക്കുന്നിടത്ത് വിളയുന്നതുപോലെ സമതി ഉണ്ടാക്കി. എടാ പൊട്ടാ ഒരു സ്വയാശ്രയ കോളേജ് പോലുമില്ലാത്ത നമ്മള് എന്തിനാണ് കാശ് വാരുന്ന മാനേജ്‌മന്റ്‌നുവേണ്ടി പൊരുതുന്നത് ?

    ReplyDelete
  8. ഒരു സ്വയാശ്രയ കോളേജ് പോലുമില്ലാത്ത നമ്മള് എന്തിനാണ് കാശ് വാരുന്ന മാനേജ്‌മന്റ്‌നുവേണ്ടി സമതി ഉണ്ടാക്കിയത് ? കാശ് അടിച്ചു മാറ്റാനും, കുതികാല് വെട്ടാനും തര്ക്കുതരം പറയാനും വീഡിയോ ഗെയിം കളിക്കനുമാല്ലാതെ നമ്മുടെ തിരുവുള്ളതിനു സമയമുണ്ടോ ?

    ReplyDelete
  9. അങ്ങടിയതിന്റെ ലേഘനം വന്നപ്പോഴും, മൂലകാടൻ ക്നനയതിനെതിരെ പറഞ്ഞപ്പോഴും മുത്തോലം അഴിഞ്ഞടിയപ്പോഴും ജാഗ്രതാ സമതി എവിടായിരുന്നു ? അ... പെറ്റ് ഏഴു ന്നെൽപ്പിക്കൻ പോയായിരുന്നോ

    ReplyDelete
  10. Kozhikku kurukkan kaaaval , what a great idea.

    ReplyDelete
  11. It is a shame that the readers of this blog finds the people in Kottayam are so shameless.

    ReplyDelete
  12. Sorry, the blog at worldkna.blogspot.com has been removed. This address is not available for new blogs.

    See waht Achans can do to a free blog. They don't want to change for better but want to shut people up. Somebody start another ten to compensate the above. Rakthasakshikal sindabad!

    ReplyDelete
  13. NorthAmericanKna is still defaming elected knanaya officials and knanaya dignitaries after shutting down world kna. Achans are all powerful unless you starve them in America.

    ReplyDelete
  14. Can anybody please explain what is really happening with "World Kna Blog" We the blog followers need to know the truth. If Achans and Jagratha samathi are doing something against free speech I suggest all of you to roll the Knanya Media and Apnades and use it as toilet paper as a protest. Let Muthu and all other crooks and pranchis get some real shit in their ugly face.

    ReplyDelete
    Replies
    1. ഓരോ തുള്ളി ചോരയിൽ നിന്നും

      ഒരായിരം പേർ ഉണരുന്നു

      ഉണരുന്നു അവർ നാടിൻ മോചന

      രണാങ്കണത്തിൽ പടരുന്നു

      Delete