Wednesday, January 9, 2013

പണക്കൊഴുപ്പില്‍ നശിക്കുന്ന നമ്മുടെ പുരോഹിതര്‍

ഉണരുവിന്‍ എണീല്‍ക്കുവിന്‍ ചിക്കാഗോ. സമയമായി എന്നുമാത്രമല്ല ഒരുപക്ഷേ ഹെന്നസ്സിയുടെ ആലസ്യത്തില്‍ നാം ഒരുപാട് പിന്നിലുമാണ്. ആസൂത്രിതമായ ഒരു ഊരാക്കുടുക്കിന്റെ കെണിയില്‍ നിന്ന് നമ്മെ മോചിപ്പിക്കാന്‍ ഈ ആധുനീക ലോകത്ത് ഒരു പ്രവാചകന്‍റെ ആവശ്യം നമുക്കുണ്ടോ ? നമ്മളിലെല്ലാം ദൈവം കല്‍പ്പിച്ചു തന്ന ഒരു പ്രവാചകന്‍ ഒളിഞ്ഞിരിപ്പില്ലേ ? നമുക്കെല്ലാം ഒറ്റ അപ്പനും ഒറ്റ അമ്മയും മാത്രമേ ഉള്ളൂ എന്ന് മാലോകരോടെല്ലാം വിളിച്ചു പറയാന്‍ എന്തിന് വൈകിക്കുന്നു. ഹിഡന്‍ അജണ്ടയുമായി ഇത്രെയും കാലം നമ്മെ ചതിച്ച് വെറുമൊരു സഹായ മെത്രാനാകാന്‍ നമ്മെ മുഴുവനുമായി കശാപ്പ് കടയിലെ തൂക്കിയിട്ട മാംസ പിണ്ഡം മാതിരി ചെത്തി അരിഞ്ഞു തൂക്കി വിറ്റുകൊണ്ടിരിക്കുന്ന മുത്തോലത്തിന് ഇനിയും നാം അറവുമാടുകളായി മാറണമോ ? 


നേരം വെളുക്കുമ്പോള്‍ ഞാന്‍ സീറോയിലേക്ക് പോയെന്നും ഉച്ചകഴിയുമ്പോള്‍ ദാണ്ടെ ഞാന്‍ തിരിച്ചു വന്നെന്നും സന്ധ്യാകുമ്പോള്‍ എല്ലാം മൂലക്കാട്ട് അങ്ങാടി തിരുമേനിമാരുടെ കൈകളിലാണന്നും  പറയുമ്പോള്‍ അപ്പം കാണുന്നവനെ അപ്പാ എന്നുവിളിക്കുന്ന മുതോലതിന്  ഇനിയും ക്നാനായ സമുധായത്തെ പ്രതിനിധാനം ചെയ്യാന്‍ എന്ത് ധാര്‍മ്മീക അവകാശം. ക്നാനായ സമൂഹത്തെ മൊത്തമായി ബാധിക്കുന്ന ഒരു വിഷയത്തില്‍ അതും മൂലക്കാട്ട് ഫോര്‍മുല എന്ന നൂതന കെണിയെ തിരിച്ചറിഞ്ഞ് ലോകത്തില്‍ മുഴുവനുമായി ചിതറിക്കിടക്കുന്ന ക്നാനായ സമൂഹം മൊത്തമായി തിരസ്കരിച്ചിട്ടും,  പുറം വാതിലിലൂടെ പുതിയ അങ്ങാടി പിതാവിന്‍റെ പാസ്ട്രല്‍ ലറ്ററൂമായി കടന്നുവന്ന് കഴിഞ്ഞ വര്‍ഷം മൂലക്കാട്ട് തിരുമേനി പറഞ്ഞ പമ്പര വിഡ്ഢി പ്രസംഗത്തെ  പുനരാവിഷ്കരിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അല്‍മായ പ്രതിനിതികളില്‍ ഒരാളോടെങ്കിലും നിങ്ങള്‍ ചര്‍ച്ച ചെയിതോ ? അല്‍മായരായ ഞങ്ങളെ മാത്രം ബാധിക്കുന്ന ഇത്തരം സമുദായ പ്രശ്നത്തില്‍ ഞങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാതിരിക്കുന്നതിലൂടെ പുല്ല് വിലപോലും കല്‍പിക്കുന്നില്ല എന്നതല്ലേ സത്യം. അരമനകളില്‍ മാത്രം ഒതുങ്ങികൂടിയ ഇത്രയും പ്രാധാന്യമുള്ള ചര്‍ച്ച എന്തുകൊണ്ട് സമുദായ നേതാക്കളുമായി പങ്കിട്ടില്ല.


ക്നാനായ സമൂഹത്തിന്‍റെ ആധ്യാല്‍മീകവും, സമുധായീകവും  ബൌതീകവുമായ ഉന്നമനത്തിനും ഉയര്ച്ചക്കുമായി കോട്ടയത്തുനിന്നും അയക്കപ്പെട്ട ചില വൈദീക പ്രമാണിമാര്‍ മുത്തോലത്തിന്റെ കൂടെ കൂടി ക്നാനായ സമൂഹത്തിന്‍റെ തലയില്‍ കയറി സമ്പത്തിന്റെയും അധികാരത്തിന്റെയും മത്തുകയറി ധുര്‍മേതസ്സുകളായി മാറുന്നു. ചിക്കാഗോ പള്ളികളിലെ അമിത വരുമാനമാണ് ഇന്ന്‍ മുത്തോലത്തിന്റെ സകല അഹങ്കാരത്തിനും  കാരണം. നൂതനമായ വിസ്വാസ്സ തട്ടിപ്പുകളിലൂടെ പല തരത്തിലായി നമ്മുടെ പോക്കറ്റുകള്‍ മുത്തോലം കൊള്ളയടിക്കുന്നു. പിരിഞ്ഞ് കിട്ടുന്ന പണം ചില സാധുക്കളായ പള്ളി കമ്മറ്റിക്കാരെ പൊട്ടന്‍ കളിപ്പിച്ച് അഗാപ്പയിലും മറ്റ് മിഷനുകളിലുമായി കടത്തുകയും തുടരെ തുടരെ അനാവശ്യമായ പൊതുമരാമത്ത് പണികള്‍ ചെയിത് ധൂര്തടിക്കുകയും ചെയ്യുന്നു.  ഇന്ന്‍ പണമാണ് സകല പ്രശ്നങ്ങള്‍ക്കും കാരണം. ചിക്കാഗോയിലെ രണ്ട് പള്ളികളിലെയും അമിതമായ വരുമാനത്തില്‍ കണ്ട്രോള്‍ ഉണ്ടാവുകയും അച്ചന്മാരുടെ ധൂര്‍ത് ഒഴിവാക്കുകയും വേണം. എങ്കില്‍ മാത്രമേ നമ്മുടെ സമൂഹത്തില്‍ മാറ്റങ്ങളുടെ ഇളം തെന്നല്‍ വീശാന്‍ തുടങ്ങുക ഉള്ളൂ.

സഭയുടെ പഠിപ്പീരില്‍ പേടിച്ച് ചാരിറ്റിക്ക് പണം കൊടുക്കാന്‍ മനസ്സ് വെമ്പുന്നു  എങ്കില്‍ സാരമില്ല. ചുറ്റും ഒന്ന് കണ്ണോടിച്ച് നോക്കൂ. ഒരുപിടി അവസ്സരങ്ങള്‍ നമ്മുടെ മുന്‍പില്‍ പല രൂപത്തില്‍ കിടക്കുന്നു. പള്ളിയില്‍ തന്നെ കൊടുത്ത് മുത്തോലത്തിന്റെ അടി വാങ്ങി കൂട്ടണമെന്ന് എന്ത് നിര്‍ബന്തം. ചോറുകൊടുത്തു വളര്‍ത്തുന്ന നായയുടെ കടി വാങ്ങി എന്തിനു നാം മോങ്ങിക്കൊണ്ട് നടക്കണം. നമ്മുടെ സ്വന്തം പള്ളി വരുന്നത് വരെ എന്ത് ചെയ്യണമെന്ന് ഉചിതമായി തീരുമാനമെടുക്കുക. പണം കൊടുത്ത് ആരെയും വഷളന്മാരും അഹങ്കാരികളും ആക്കാതിരിക്കുക. നമ്മള്‍ വിശ്വാസ്സപൂര്‍വ്വം കാത്ത് സൂക്ഷിക്കുന്ന ആരാധനാലയങ്ങള്‍ നമ്മളുടെ സമൂഹത്തിന്‍റെ പതനത്തിന്   കാരണമാകാതിരിക്കട്ടെ.

പള്ളികളിലെ സ്ഥിരം വരുമാനതെക്കാളേറെ ആധായകരമാണ് വിശുദ്ധ കര്‍മ്മങ്ങള്‍ക്കായി വിശ്വാസ്സികള്‍ അന്ധതയോടെ അകമഴിഞ്ഞ് കൊടുക്കുന്ന വന്‍തുകകള്‍. നമ്മുടെ അച്ചന്മാരെപോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഇത്തരം കിമ്പളങ്ങള്‍ അച്ഛന്മാരില്‍ ചെന്ന് പെടുന്നത്. സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്ന നമ്മുടെ അന്തമായ സമീപനം മാറിയേ പറ്റൂ. ഈ വൈദീകര്‍ ദൈവമല്ലായെന്ന തിരിച്ചറിവ് നമുക്ക് തീര്‍ച്ചയായും ഉണ്ടാകണം. അവരോടുള്ള ഭക്തിയും ആരാധനാ മനോഭാവവും നാം മാറ്റിയെടുക്കണം. എത്ര കൊടുത്ത് വളര്‍ത്തിയാലും കൊതി തീരാത്ത ഈ വര്‍ഗത്തെ കൊണ്ട് തന്നെ എന്തിന് നാം സഹിക്കണം. പട്ടിണിയും അനുസ്സരണവും ബ്രഹ്മചര്യവും വ്രതമാക്കി മാതാപിതാക്കളെയും സഹോദരങ്ങളെയും  ബന്തുമിത്രാതികളെയും ദൈവത്തിന്‍റെ  കരങ്ങളില്‍ ഏല്‍പ്പിച്ച് ക്രിസ്തുവിന് വേണ്ടി   ജീവിതം ഉഴിഞ്ഞ്  വച്ച നമ്മുടെ വൈദീകര്‍ക്ക് എന്തിന് നമ്മള്‍ തന്നെ നാശത്തിന് കാരണമാകണം. കര്‍മ്മങ്ങള്‍ക്ക് തുക നിശ്ചയിക്കാതെ പോക്കറ്റ് കാട്ടി എന്തെങ്കിലും തന്നാല്‍ മതി എന്ന് പറയുന്ന വൃത്തികെട്ട ആര്‍ത്തി പണ്ടാരങ്ങളുടെ ശീലം വൈദീകര്‍ മാറ്റിയെ പറ്റൂ. അല്ലങ്കില്‍ നമ്മള്‍ മാറ്റികൊടുത്തെ  പറ്റൂ. 




 

7 comments:

  1. You just said what I was thinking ! . Mutholam was doing everything for Mulakadan . For me they are like 80s Italian Mafia . Now there is no true Achens in Knanaya churches in USA . All good Achens severing in remote areas of the world for very very poor people as a part of their missions .

    ReplyDelete
  2. അത് ന്യായം . ഈ പണക്കൊതിയന്മാര്‍ക്ക്. ദ്രവ്യാഗ്രഹികള്‍ക്ക് , മാതൃകയാക്കാവുന്ന ഒരച്ചനാണ് , ഇവിടെ ഡാലസില്‍ ഉള്ളത് . തന്റെ ശമ്പലത്തിനെ , 33% ഇന്നും പള്ളിക്ക് നല്‍കുന്ന , മാതൃകാ വൈദീകന്‌. പണത്തോടുള്ള ആര്‍ത്തിയില്ലാത്തതുകൊണ്ട് തന്നെ എല്ലാവരോടും ഒരേപോലെ ഇടപെഴുകാന്‍ പറ്റുന്നു.

    ReplyDelete

  3. മറ്റൊരു കല്യാണക്കുറി വിശേഷം.

    ഡാളസിലെ ക്നാനയപ്പള്ളിയിലെ ഒരു അപ്പന് ,മകനെ പെണ്ണ് കെട്ടിക്കാന്‍ ഭൂതി . ചെറുക്കന്‍ RN ആണ് ജോലിയോ കൌണ്ടി ആശുപത്രിയിലും. കാര്യം പറഞ്ഞപ്പോള്‍ ചെക്കന്‍ പറഞ്ഞു എനിക്ക് കല്ല്യാണം വേണ്ടാ . പിറ്റേ ആഴ്ച ഒരു സ്പാനീഷ് യുവതിയും രണ്ടുകുട്ടികളുമായി വന്നു കൂടെ താമസം തുടങ്ങി ..കുറ്റം പറയരുതല്ലോ , പെണ്ണ് നേരത്തെ ഇയാള്‍ ജോലിചെയ്തിരുന്ന ഡയാലിസിസ് കേന്ദ്രത്തില്‍ തന്നെ ജോലി ചെയ്തിരുന്നതാണ്. രണ്ടു മുറിയുള്ള അപ്പാര്ട്ടു മെന്റില്‍ ആറ് പേര്‍ക്ക് പറ്റില്ലെന്ന് പറഞ്ഞു മൂന്നു മുറികളുള്ള സ്ഥലത്തേക്ക് താമസം.

    ആര്‍ക്കും അധികം അറിയില്ലാത്തതുകൊണ്ട്

    രഹസ്യമായിതന്നെ കാര്യങ്ങള്‍ നീങ്ങി. എന്നാല്‍ പാത്രം മാറി ചോരുണ്ടെക്കം എന്നുകരുതി നാട്ടില്‍ പോയീ ഒരു ചിന്നവീടിനു ശ്രമം തുടങ്ങി . അതിനായി ഒരു ഇരയെ കണ്ടു വെച്ചിട്ട് ദാല്ലസില്‍ കല്യാണം വിളിച്ചു ചൊല്ലി . കുരിക്കായി

    Fr ജോസഫ് ശൌരിയമാക്കലെ സമീപിച്ചപ്പോള്‍ . കെട്ടുന്ന പെണ്ണിന്റെ ജാതിയെചൊല്ലി , ഗര്ലണ്ടിലെ ജോജിയച്ചന്റെ അടുത്തേക്കയച്ചു . കഥയൊന്നും അറിയാത്ത ജോജിയച്ചന്‍ കുറിയും കൊടുത്ത് .

    --പാവം അച്ചന്മാരുണ്ടോ കുഞ്ഞുങ്ങളുടെ ലീലാവിലാസങ്ങള്‍ അറിയുന്നു. --

    ഏതായാലും തക്കസമയം അറിയിച്ചതുകൊണ്ടു നാട്ടില്‍ ഒരു പെണ്ണ് രക്ഷപെട്ടു . എങ്കിലും ഇവന്‍ അടുത്ത ഇരക്കായി ചൂണ്ടയെറിയുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത് . ഇവനോക്കെക്കാരണം ബാക്കിയുള്ളവന്‍ ഒരു കല്യാണക്കുരിക്കു ചെല്ലുമ്പോള്‍ എന്തെല്ലാം അന്വഷണം നേരിടണം? കക്ഷിയുടെ സുഹൃത്തും ചാമ വെക്കും കാലയിലെ നേര്സുപുത്രനും , ഡാലസ് പള്ളിയിലെ കപ്യാരും,സര്‍വോപരി തരികിടയും കൂട്ടുകാരും ഇവന് ചൂട്ടു കാണിച്ചു എന്നറിയാന്‍ കഴിഞ്ഞു .

    ReplyDelete
  4. NEE PODAA MONE DINESHAA AVANU VERE PENNUNGALE NAATTIL AALOCHIKKUNNUNDU, ETHENGILUM ONNU VEEZHATHIRIKKILLA

    ReplyDelete
  5. Please stop all the unnessary blog, This type of blog damage our community and knanaya samuthayam.

    ReplyDelete
  6. eda illimooda, aa pavam saji achane vittupidikku. adhehathinu ithu thanganulla capacity illa.... nneyum nanthiyum thoompanum pinne idli mathew koodi athyavasam muthuvinuttu paniyundudallo.... athu pore?

    ReplyDelete
  7. If you read the history of AGAPE it was something that was created for Money Laundering - vehicle to transfer money to Kottayam from US. Mutholam said it various bulletins it was created with the blessing of Kunnacherry. It needs to reported to both IRS and Indian Reserve Bank (IRB). It appears that lot of money has been transferred this way. Based on IRB rules, all foreign contributions needs to be reported to IRB by not for profit entities. It will be interesting to see how they were reported. No wonder Moola became a Muthudasan - through Agape he must be blackmailing bishop - Moola has no choice but to kiss Muthu's A**

    ReplyDelete